പണിതീര്‍ന്നപ്പോള്‍ ബാക്കിവന്ന തുക അവര്‍ രാജാവിനെയും യഹോയാദായെയും ഏല്‍പ്പിച്ചു. അവര്‍ അതു കര്‍ത്താവിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കും ദഹനബലിക്കും ആവശ്യകമായ ഉപകരണങ്ങള്‍, സുഗന്ധദ്രവ്യത്തിനുള്ള താലങ്ങള്‍, പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ ഉപയോഗിച്ചു. യഹോയാദായുടെ ജീവിതകാലമത്രയും കര്‍ത്താവിന്റെ ആലയത്തില്‍ ദഹനബലികള്‍ മുടങ്ങാതെ അര്‍പ്പിച്ചുപോന്നു.
Go to Home Page