അവന്റെ പ്രഭുക്കന്‍മാര്‍ ജനത്തിനും പുരോഹിതന്‍മാര്‍ക്കും ലേവ്യര്‍ക്കും സ്വമനസാ ദാനങ്ങള്‍ നല്‍കി. ദേവാലയത്തിലെ മുഖ്യസേവകന്‍മാരായ ഹില്‍ക്കിയാ, സഖറിയാ, യഹിയേല്‍ എന്നിവര്‍ പുരോഹിതന്‍മാര്‍ക്കു പെസഹാകാഴ്ച അര്‍പ്പിക്കാന്‍ രണ്ടായിരിത്തിയറുനൂറു ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും മുന്നൂറു കാളകളെയും നല്‍കി.
Go to Home Page