ആ ദേശങ്ങളെല്ലാം നബുക്കദ്‌നേസറിന്റെ കടുത്ത രോഷത്തിനു പാത്രമായി. കിലിക്യ, ദമാസ്‌ക്കസ്, സിറിയ എന്നിവയുടെമേല്‍ നിശ്ചയമായും പ്രതികാരം നടത്തുമെന്നും മൊവാബ്‌നിവാസികളെയും അമ്മോന്‍ജനതയെയും, യൂദായിലും ഈജിപ്തില്‍ ഇരുകടലുകളുടെയും തീരങ്ങള്‍വരെയും വസിച്ചിരുന്ന എല്ലാവരെയും വാളിനിരയാക്കുമെന്നും അവന്‍ തന്റെ സിംഹാസനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ശപഥം ചെയ്തു.
Go to Home Page