അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന അവര്‍ അവളെപ്പോലെയാണ് ഇസ്രായേല്യരെല്ലാം എന്നു നിരൂപിച്ച് അവരെ പുകഴ്ത്തി. അവര്‍ പരസ്പരം പറഞ്ഞു: ഇത്തരം സ്ത്രീകളുള്ള ഈ ജനതയെ ആരെങ്കിലും അവഹേളിക്കുമോ? നിശ്ചയമായും അവരില്‍ ആരും ജീവനോടിരിക്കാന്‍ പാടില്ല. അവരെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ ലോകം മുഴുവന്‍ കെണിയില്‍പ്പെടുത്തും.
Go to Home Page