പിന്നെ ഹാമാന്‍ അഹസ്വേരൂസ് രാജാവിനോടു പറഞ്ഞു: നിന്റെ രാജ്യത്തെ സകല പ്രവിശ്യകളിലെയും ജനങ്ങളുടെ ഇടയില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ഒരു വംശമുണ്ട്; അവരുടെ നിയമങ്ങള്‍ മറ്റു ജനതകളുടേതില്‍ നിന്നു ഭിന്നമാണ്; അവര്‍ രാജാവിന്റെ നിയമങ്ങള്‍ പാലിക്കുന്നില്ല; അവരെ വച്ചുപുലര്‍ത്തുന്നത് രാജാവിന് നല്ലതാണെന്ന് തോന്നുന്നില്ല.
Go to Home Page