അതിനുശേഷം എന്റെ യജമാനനായ അബ്രാഹത്തിന്റെ ദൈവമായ കര്‍ത്താവിനെ ഞാന്‍ താണുവണങ്ങി ആരാധിച്ചു. എന്റെ യജമാനന്റെ മകന് അവന്റെ സഹോദരന്റെ മകളെ വധുവായി തിരഞ്ഞെടുക്കുവാന്‍ എന്നെ നേര്‍വഴിക്കു നയിച്ച അവിടുത്തെ ഞാന്‍ സ്തുതിച്ചു.