അവിടെ പരിത്യക്തമായ വിശുദ്ധമന്ദിരവും അശുദ്ധമാക്കപ്പെട്ട ബലിപീഠവും അഗ്‌നിക്കിരയായ വാതിലുകളും അവര്‍ കണ്ടു. മലകളിലോ കാടുകളിലോ എന്നപോലെ അങ്കണങ്ങളില്‍ കുറ്റിച്ചെടികള്‍ വളര്‍ന്നു നിന്നിരുന്നു. പുരോഹിതന്‍മാരുടെ മുറികള്‍ തകര്‍ന്നുകിടക്കുന്നു.