അവര്‍ എഫ്രോണിലെത്തി. അതു മാര്‍ഗമധ്യേയുള്ള വലുതും സുശക്തവുമായ ഒരു പട്ടണമായിരുന്നു. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ് അതിനെ ചുറ്റിപ്പോകുക സാധ്യമായിരുന്നില്ല. അതിലൂടെ തന്നെ പോകേണ്ടിയിരുന്നു.