വളരെക്കൊല്ലങ്ങള്‍ക്കു ശേഷം ദൈവകൃപയാല്‍ പേര്‍ഷ്യാരാജാവ് നിയോഗിച്ച നെഹെമിയാ, പുരോഹിതന്‍മാര്‍ ഒളിച്ചു സൂക്ഷിച്ച അഗ്‌നി എടുത്തുകൊണ്ടു വരാന്‍ അവരുടെ പിന്‍ഗാമികളോടു നിര്‍ദേശിച്ചു. അവര്‍ മടങ്ങിവന്ന് അഗ്‌നി കണ്ടെണ്ടത്തിയില്ലെന്നും എന്നാല്‍, ഒരു കൊഴുത്ത ദ്രാവകം കണ്ടെന്നും അറിയിച്ചു. അതു കോരിക്കൊണ്ടുവരാന്‍ നെഹെമിയാ ആജ്ഞാപിച്ചു.
Go to Home Page