എന്നില്‍ നിന്ന് അകന്നുപോയവരുടെ അവിശ്വസ്തഹൃദയം ഞാന്‍ തകര്‍ക്കുകയും, വഴിപിഴച്ചവിഗ്രഹങ്ങള്‍ക്കു പിന്നാലെ പായുന്ന കണ്ണുകളെ ഞാന്‍ അന്ധമാക്കുകയും ചെയ്യുമ്പോള്‍, രക്ഷപെട്ട് അടിമകളായി ജനതകളുടെ ഇടയില്‍ പാര്‍ക്കുന്ന അവര്‍ എന്നെ ഓര്‍ക്കും. തങ്ങള്‍ ചെയ്ത തിന്‍മകളും മ്ലേച്ഛത കളും വിചാരിച്ച് അവര്‍ സ്വന്തം ദൃഷ്ടിയില്‍ത്തന്നെ നിന്ദ്യരായിത്തീരും. ഞാനാണ് കര്‍ത്താവെന്ന് അവര്‍ അപ്പോള്‍ അറിയും.
Go to Home Page