ദൈവത്തിന്റെ വാഗ്ദാനപേടകം അന്നാളുകളില്‍ അവിടെ ആയിരുന്നു. അഹറോന്റെ പുത്രനായ എലെയാസറിന്റെ പുത്രന്‍ ഫിനെഹാസ് ആയിരുന്നു അന്നു പൗരോഹിത്യ ശുശ്രൂഷ നടത്തിയിരുന്നത്. അവര്‍ ചോദിച്ചു: ഞങ്ങളുടെ സഹോദരന്‍മാരായ ബഞ്ചമിന്‍ ഗോത്രത്തിനെതിരായി ഞങ്ങള്‍ യുദ്ധത്തിന് വീണ്ടും പുറപ്പെടണമോ? അതോ പിന്‍മാറണമോ? നിങ്ങള്‍ പോകുക; നാളെ ഞാന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്‍പിക്കും എന്നു കര്‍ത്താവ് ഉത്തരമരുളി.
Go to Home Page