16 : യദുഥൂനിന്റെ മകന്‍ ഗലാലിന്റെ മകനായ ഷെമായായുടെ മകന്‍ ഒബാദിയാ, നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്തിരുന്ന എല്‍ക്കാനായുടെ മകനായ ആസായുടെ മകന്‍ ബറെഖിയാ.
17 : ഷല്ലൂം, അക്കൂബ്, തല്‍മോന്‍, അഹിമാന്‍ എന്നിവരും അവരുടെ ചാര്‍ച്ചക്കാരും വാതില്‍ കാവല്‍ക്കാര്‍ ആയിരുന്നു. ഷല്ലൂം ആയിരുന്നു പ്രമുഖന്‍.
18 : ഇവര്‍ രാജാവിന്റെ കിഴക്കേ കവാടത്തില്‍ ഇന്നും കാവല്‍ നില്‍ക്കുന്നു. ലേവ്യരുടെ പാളയത്തിലെ വാതില്‍ കാവല്‍ക്കാര്‍ ഇവരായിരുന്നു.
19 : കോറഹിന്റെ മകന്‍ എബിയാസാഫിന്റെ മകനായ കോറെയുടെ മകന്‍ ഷല്ലൂമും ചാര്‍ച്ചക്കാരായ കോറാഹ്യരും തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ കൂടാരവാതിലിന്റെ കാവല്‍ക്കാരും ശുശ്രൂഷയുടെ മേല്‍നോട്ടക്കാരും ആയിരുന്നു.
20 : എലെയാസറിന്റെ മകനായ ഫിനെഹാസ് ആയിരുന്നു പണ്ട് അവരുടെ അധിപന്‍. കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു.
21 : മെഷെലേമിയായുടെ മകന്‍ സഖറിയാ ആയിരുന്നു സമാഗമകൂടാരവാതിലിന്റെ കാവല്‍ക്കാരന്‍.
22 : വാതില്‍കാവല്‍ക്കാരായി നിയോഗിക്കപ്പെട്ടവര്‍ ആകെ ഇരുനൂറ്റിപ്പന്ത്രണ്ടു പേര്‍. അവരുടെ പേരുകള്‍ വംശാവലിക്രമത്തില്‍ അവരുടെ ഗ്രാമങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. ദാവീദും ദീര്‍ഘദര്‍ശിയായ സാമുവലും ആണ് അവരെ നിയമിച്ചത്.
23 : അങ്ങനെ അവരും പുത്രന്‍മാരും ദേവാലയത്തിന്റെ - കര്‍ത്താവിന്റെ കൂടാരത്തിന്റെ - വാതില്‍കാവല്‍ക്കാരായി.
24 : നാലുവശത്തും - കിഴക്കും പടിഞ്ഞാറും വടക്കും തെക്കും - കാവല്‍ക്കാരുണ്ടായിരുന്നു.
25 : ഗ്രാമങ്ങളില്‍ താമസിച്ചിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ തവണ വെച്ച് ഏഴു ദിവസം വീതം അവരെ ശുശ്രൂഷയില്‍ സഹായിച്ചു.
27 : കാവല്‍ നില്‍ക്കുന്നതും പ്രഭാതത്തില്‍ വാതില്‍ തുറക്കുന്നതും അവരുടെ കടമ ആയിരുന്നതിനാല്‍ അവര്‍ ദേവാലയത്തിനു ചുറ്റും പാര്‍ത്തുവന്നു.
28 : ഇവരില്‍ ചിലര്‍ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ സൂക്ഷിപ്പുകാരായിരുന്നു. അവ പുറത്തു കൊണ്ടുപോവുകയും അകത്തുകൊണ്ടുവരുകയും ചെയ്യുമ്പോള്‍ എണ്ണിത്തിട്ടപ്പെടുത്തേണ്ടിയിരുന്നു.
29 : മറ്റു ചിലര്‍ വിശുദ്ധസ്ഥലത്തെ സജ്ജീകരണങ്ങളുടെയും വിശുദ്ധപാത്രങ്ങളുടെയും മേല്‍നോട്ടം വഹിച്ചു. മാവ്, വീഞ്ഞ്, എണ്ണ, കുന്തുരുക്കം, മറ്റു സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ മേല്‍നോട്ടവും അവര്‍ക്കുണ്ടായിരുന്നു.
31 : കാഴ്ചയ്ക്കുള്ള അടയുടെ ചുമതല കോറഹ് വംശജനായ ഷല്ലുമിന്റെ ആദ്യജാതനും ലേവ്യനുമായ മത്താത്തിയായ്ക്ക് ആയിരുന്നു.
32 : അവരുടെ ചാര്‍ച്ചക്കാരും കൊഹാത്യരുമായ ചിലര്‍ക്കായിരുന്നു സാബത്തുതോറും പുതിയ തിരുസ്‌സാന്നിധ്യയപ്പം തയ്യാറാക്കുന്ന ചുമതല.
33 : ഗാനശുശ്രൂഷയുടെ ചുമതല വഹിച്ചിരുന്ന ലേവ്യക്കുടുംബത്തിലെ തലവന്‍മാര്‍ രാവും പകലും ശുശ്രൂഷ ചെയ്യേണ്ടിയിരുന്നതു കൊണ്ട് ദേവാലയത്തോടനുബന്ധിച്ചുള്ള മുറികളില്‍ പാര്‍ത്തു. അവര്‍ക്കു മറ്റു ചുമതലകള്‍ ഉണ്ടായിരുന്നില്ല.